Pages

Wednesday 5 December 2012

വിന്‍ഡോസ് 8 ഉപയോഗിക്കുന്നതിന് മുന്‍പ് അറിയേണ്ട 8 പ്രധാന കാര്യങ്ങള്‍

ഇത് വിന്‍ഡോസ് 8ന്റെ സമയമാണ്. എല്ലായിടത്തും വിന്‍ഡോസ് 8 തന്നെയാണ് ചര്‍ച്ച. ഇത് വരെ ഇറങ്ങിയ വിന്‍ഡോസ് പതിപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ ഏറ്റവും പുതിയ ഓ എസ്. വിന്‍ഡോസ് 8 കണ്ട് പലരും അന്തം വിട്ട് നില്‍ക്കുകയാണ്.  എങ്ങനെ ഡെസ്‌ക്‌ടോപ്പില്‍ ചെല്ലും, എങ്ങനെ ഷട്ട് ഡൗണ്‍ ചെയ്യും തുടങ്ങിയ നൂറ് കൂട്ടം സംശയങ്ങള്‍ കാരണം പ്രായമായ ഉപയോക്താക്കള്‍ ഇതിനോട് ഒരു തരം അകല്‍ച്ചയും പ്രകടിപ്പിച്ചേക്കാം. അത് കൊണ്ട് തന്നെ വിന്‍ഡോസ് 8 നെ സംബന്ധിയ്ക്കുന്ന ചില സുപ്രധാന കാര്യങ്ങള്‍, ഈ ഓ എസ് സ്വന്തമാക്കുന്നതിന് മുമ്പ് മനസ്സിലാക്കേണ്ടതുണ്ട്.
വിന്‍ഡോസ് 8 എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം രൂപകല്പന ചെയ്യപ്പെട്ടിരിയ്ക്കുന്നത് പ്രധാനമായും ടച്ച് സ്‌ക്രീന്‍ കമ്പ്യൂട്ടറുകള്‍ക്ക് വേണ്ടിയാണ്. കമ്പ്യൂട്ടറുകളെയും, ലാപ്‌ടോപ്പുകളെയും ടാബ്ലെറ്റുകള്‍ പോലെ ഉപയോഗിയ്ക്കാന്‍ ഈ ഓ എസ് സഹായിയ്ക്കും. ഐപാഡിന്റെ പ്രസിദ്ധിയോടുള്ള മൈക്രോസോഫ്റ്റിന്റെ പ്രതികരണമാണിത്. എന്നാല്‍ മൗസും കീബോഡും ഉപയോഗിച്ച് സാധാരണ രീതിയില്‍ കമ്പ്യൂട്ടര്‍ ഉപയോഗിയ്ക്കാനും ഇതില്‍ സാധ്യമാണ്.
വിന്‍ഡോസ് 8 ന്റെ രണ്ട് വേര്‍ഷനുകള്‍ ഉണ്ട്. വിന്‍ഡോസ് 8 ഉം, വിന്‍ഡോസ് RT ഉം ആണവ. രണ്ടും കാഴ്ചയില്‍ ഒരു പോലെയാണ്. എന്നാല്‍ തികച്ചും വ്യത്യസ്തമായ പ്രോസസ്സിംഗ് ചിപ്പുകളാണ് രണ്ടും ഉപയോഗിയ്ക്കുന്നത്.  ഇന്റലിന്റെയും എഎംഡിയുടെയുമൊക്കെ സാധാരണ ചിപ്പുകളില്‍ പ്രവര്‍ത്തിയ്ക്കുന്ന വേര്‍ഷനാണ് വിന്‍ഡോസ് 8. പിസി, ലാപ്ടോപ് തുടങ്ങിയവയില്‍ നമ്മള്‍ ഉപയോഗിയ്ക്കുന്നത് ഈ പതിപ്പ് ആണ്. എന്നാല്‍ ചെറിയ ടാബ്ലെറ്റുകളിലും, ലോപ്‌ടോപ്-ടാബ്ലെറ്റ് ഹൈബ്രിഡുകളിലുമാണ് വിന്‍ഡോസ് RT ഉപയോഗിയ്ക്കുന്നത്.
വിന്‍ഡോസിന്റെ പഴയ പതിപ്പുകള്‍ക്ക് വേണ്ട്ി സൃഷ്ടിയ്ക്കപ്പെട്ട പ്രോഗ്രാമുകളെല്ലാം വിന്‍ഡോസ് 8 ല്‍ പ്രവര്‍ത്തിയ്ക്കും. എന്നാല്‍ വിന്‍ഡോസ് RT ഇവയൊന്നും സപ്പോര്‍ട്ട് ചെയ്യില്ല. മൈക്രോസോഫ്റ്റ് സ്റ്റോറില്‍ ലഭ്യമായ, പ്രത്യേകം നിര്‍മ്മിയ്ക്കപ്പെട്ട ആപ്ലിക്കേഷനുകള്‍ മാത്രമേ ഇതില്‍ ഉപയോഗിയ്ക്കാന്‍ സാധിയ്ക്കൂ.
വിന്‍ഡോസ് 8 ഉപയോഗിയ്ക്കാന്‍ അറിയേണ്ട ചില അടിസ്ഥാന കാര്യങ്ങള്‍ നോക്കാം.
  • വിന്‍ഡോസ് 8 കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് കഴിയുമ്പോള്‍ സമയവും മനോഹരമായ ഒരു ചിത്രവും ഉള്‍പ്പെട്ട ഭംഗിയുള്ള ഒരു സ്‌ക്രീന്‍ നമ്മളെ സ്വാഗതം ചെയ്യും. ടച്ച് സ്‌ക്രീന്‍ ഉപകരണമാണ് നിങ്ങള്‍ ഉപയോഗിയ്ക്കുന്നതെങ്കില്‍ സ്‌ക്രീനിന്റെ താഴ്ഭാഗത്ത് നിന്ന് മുകളിലേയ്ക്ക് സൈ്വപ് ചെയ്യുക. സാധാരണ കമ്പ്യൂട്ടറില്‍ ഏതെങ്കിലും കീ അമര്‍ത്തിയാല്‍ മതിയാകും.
  • അടുത്ത പേജില്‍ ലൈവ് ടൈലുകള്‍ നിറഞ്ഞ ഒരു മൊസൈക് കാണാനാകും. വിന്‍ഡോസ് 8 ന് വേണ്ടി സൃഷ്ടിയ്ക്കപ്പെട്ട ആപ്ലിക്കേഷനുകളാണ് ഇതില്‍ പ്രവര്‍ത്തിയ്ക്കുന്നത്. കൂടാതെ ഡെസ്‌ക്ടോപ്പിന്റെ ഐക്കണും കാണാന്‍ സാധിയ്ക്കും. ക്ലിക്ക് ചെയ്യുന്ന ആപ്ലിക്കേഷന്‍ ഉടനെ തുറന്നു വന്ന് പേജ് നിറയ്ക്കും. വിന്‍ഡോസിന്റെ പഴയ വേര്‍ഷനുകള്‍ക്ക് വേണ്ട്ി നിര്‍മിയ്ക്കപ്പെട്ട ആപ്ലിക്കേഷനുകളില്‍ ക്ലിക്ക് ചെയ്താല്‍ പഴയ വിന്‍ഡോസ് പതിപ്പുകളിലെന്ന പോലെ അവ തുറന്ന് വരും. ഡെസ്‌ക്ടോപ്പിലേയ്ക്കും മെട്രോ എന്ന് വിളിപ്പേരുള്ള ഈ പേജിലേയ്ക്കും ഉപയോക്താവിന് വരാനും പോകാനും കഴിയും.
  • ഡെസ്‌ക്ടോപ്പ് സ്‌ക്രീനില്‍ സ്റ്റാര്‍ട്ട് ബട്ടണ്‍ ഇല്ല. അത്‌കൊണ്ട് തന്നെ ആപ്ലിക്കേഷനുകള്‍ തുറക്കാന്‍ ടൈലുകള്‍ നിരന്ന മുമ്പത്തെ പേജിലേയ്ക്ക് പോകേണ്ടി വരും.  ആ പേജിലേയ്ക്ക് പോകാന്‍ സ്‌ക്രീനിന്റെ ഇടത് വശത്ത്  താഴെയായി മൗസ് കൊണ്ടു ചെന്നാല്‍ മതി. അല്ലെങ്കില്‍ വലത് മൂലയ്ക്ക് കഴ്‌സര്‍ എത്തിച്ചാല്‍ സ്റ്റാര്‍ട്ട് ബട്ടണ്‍ കാണാന്‍ സാധിയ്ക്കും. ടച്ച് സ്‌ക്രീനില്‍ പേജിന്റെ മുകളില്‍ വലത് മൂലയില്‍ നിന്ന് താഴേയ്ക്ക് വിരലോടിച്ചാല്‍ മതി സ്റ്റാര്‍ട്ട് ബട്ടണ്‍ കാണാന്‍ സാധിയ്ക്കും..
  • സാധാരണ ഡെസ്‌ക്ടോപ് ഉപയോഗിക്കുമ്പോള്‍ താഴെ ടാസ്‌ക് ബാറില്‍ തത്സമയം പ്രവര്‍ത്തിയ്ക്കുന്ന ആപ്ലിക്കേഷനുകള്‍ കാണാന്‍ സാധിയ്ക്കും. ടച്ച് സ്‌ക്രീന്‍ ആണ് ഉപയോഗിയ്ക്കുന്നതെങ്കില്‍ മെട്രോ പേജിന്റെ ഇടത് മൂലയിലൂടെ വിരലോടിച്ച്ാല്‍ മതിയാവും.
  • ഒരേ സമയം പ്രവര്‍ത്തിയ്ക്കുന്ന മറ്റ് ആപ്ലിക്കേഷനുകളിലേയ്ക്ക് പോകാന്‍ മൗസോ, വിരലോ സ്‌ക്രീനിന്റെ ഇടത് ഭാഗത്ത് കൂടെ ഓടിച്ചാല്‍ മതിയാകും. വേണ്ടതില്‍ ക്ലിക്ക് ചെയ്ത് അതിലേയ്ക്ക് കയറാനും, ഇതേ രീതിയില്‍ തന്നെ തിരിച്ച് പോകാനും സാധിയ്ക്കും.
  • മെട്രോ അന്തരീക്ഷത്തിനും, സാധാരണ ഡെസ്‌ക്ടോപ്പ് അന്തരീക്ഷത്തിനും വെവ്വേറെ ഇന്റര്‍നെറ്റ് എക്‌സപ്ലോററുകള്‍ ലഭ്യമാണ്. ഒന്നില്‍ തുറക്കുന്ന പേജുകള്‍ മറ്റേത് തുറന്നാല്‍ കാണാനാകില്ല. ഡെസ്‌ക്ടോപ്പ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പതിപ്പില്‍ സാധാരണ പോലെ തുറക്കുന്ന ഓരോ പേജും ടാബുകളായ് കാണാന്‍ സാധിയ്ക്കും. എന്നാല്‍ മെട്രോ പതിപ്പില്‍ ഒരോ വെബ് പേജും സ്‌ക്രീന്‍ നിറയ്ക്കും. ടാബുകള്‍ക്കുള്ള സ്ഥലം ഇല്ല.
  • സ്‌ക്രീനിന്റെ മുകളില്‍  ക്ലിക്ക് ചെയ്ത് താഴേയ്ക്ക് വലിച്ചോ, വിരലു കൊണ്ട് സൈ്വപ് ചെയ്‌തോ ഒരു പ്രോഗ്രാം ജാലകം ക്ലോസ് ചെയ്യാം. പക്ഷെ Alt+F4 ആണ് എളുപ്പ വഴി.
  • ഇനി വിന്‍ഡോസ് 8 ഷട്ട് ഡൗണ്‍ ചെയ്യണമെങ്കില്‍ സ്‌ക്രീനി്‌ന്റെ വലത് അറ്റത്ത് മൗസോ കൈയ്യോ കൊണ്ടു വരിക. അപ്പോള്‍ അവിടെ തെളിയുന്ന ഓപ്ഷനുകള്‍ക്ക് താഴെ സെറ്റിംഗ്‌സ് കാണാന്‍ സാധിയ്ക്കും. അതില്‍ ക്ലിക്ക് ചെയ്യുക.  വരുന്ന ഓപ്ഷനുകളില്‍ നിന്നും  പവര്‍ തിരഞ്ഞെടുക്കുക. ക്ലിക്ക് ഷട്ട് ഡൗണ്‍.അല്ലെങ്കില്‍ Alt + F4 ഉപയോഗിച്ച് എളുപ്പത്തിലും ഷട്ട് ഡൗണ്‍ ചെയ്യാം.
  •  

1130 രൂപയ്ക്ക് ആകാശ് 2 എത്തി

ടാബ്ലെറ്റ് കമ്പ്യൂട്ടറുകളുടെ ലോകത്ത ഇന്ത്യയുടെ അഭിമാനമായി ആകാശ് 2 പുറത്തിറങ്ങി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ആകാശ് ശ്രേണിയിലെ ആദ്യ മോഡലിന്റെ പോരായ്മകള്‍ എല്ലാം പരിഹരിച്ചാണ് പുതിയ ടാബ്ലെറ്റിന്റെ വരവ്. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ടാബ്ലെറ്റ് എന്ന ഖ്യാദിയുമായാണ് 1130 രൂപയ്ക്ക് ആകാശ് 2 പുറത്തിറങ്ങിയത്. ഡാറ്റാവിന്‍ഡ് കമ്പനി നിര്‍മ്മിച്ച ടാബ്ലെറ്റ് 2263 രൂപയ്ക്കാണ് സര്‍ക്കാരിന് ലഭിയ്ക്കുന്നത്. 50 ശതമാനം സബ്‌സിഡി നല്‍കി പകുതി വിലയ്ക്ക് വിദ്യാര്‍ത്ഥികളിലേയ്ക്ക് എത്തിയ്ക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. ഇന്നുമുതല്‍ വിതരണത്തിനെത്തുന്ന ആകാശ് 2 ആറ് വര്‍ഷത്തിനുള്ളില്‍ രാജ്യമെമ്പാടുമുള്ള 22 കോടി വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും എന്നാണ് കരുതുന്നത്. ആകാശ് 2ന്റെ വ്യാവസായിക പതിപ്പായ Ubislate 7Ci ഡാറ്റാവിന്‍ഡിന്റെ വെബ്‌സൈറ്റില്‍ നിന്നും 4,499 രൂപയ്ക്ക് വാങ്ങാന്‍ സാധിയ്ക്കും.

പ്രാദേശികഭാഷകളിലുള്ള ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചെടുത്ത്  ഗ്രാമീണ വിദ്യാഭ്യാസരംഗത്ത് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കാന്‍ ഗവണ്‍മെന്റിന് പദ്ധതിയുണ്ട്. കൂടാതെ ഈ ടാബ്ലെറ്റിന്റെ സഹായത്തോടെ തിരഞ്ഞെടുത്ത എഞ്ചിനീയറിംഗ് കോളേജുകള്‍ വഴി വിദൂരപഠനകേന്ദ്രങ്ങളും ആരംഭിയ്ക്കും.
ആന്‍ഡ്രോയ്ഡ് 4.0 ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ആകാശ്, 2 ലിനക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും പ്രവര്‍ത്തിപ്പിയ്ക്കാനാകും. 512 എം ബി റാം, 1 GHz പ്രൊസസ്സര്‍, 4 ജിബി ആന്തരിക മെമ്മറി, എസ് ഡി കാര്‍ഡ് സ്ലോട്ട് തുടങ്ങിയ സവിശേഷതകളുമായെത്തുന്ന ഈ 7 ഇഞ്ച് ടാബ്ലെറ്റ് ഉപയോഗിച്ച് ഒരു റോബോട്ടിനെ വിദൂരത്തില്‍ നിന്ന് നിയന്ത്രിയ്ക്കാന്‍ വരെ സാധ്യമാണെന്ന് ഡാറ്റാവിന്‍ഡ് സിഇഓ സുനീത് സിങ് തുളി പറയുന്നു.
ഈ മാസം 28 ന് യുഎന്‍ ആസ്ഥാനത്ത് ഇന്ത്യ ആകാശ് 2 പ്രദര്‍ശിപ്പിയ്ക്കും .

Thursday 29 November 2012

ബ്ലാക്ക്ബറി വില്‍പ്പന തടയാന്‍ നോക്കിയ

ബ്ലാക്ക്ബറി സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന വിലക്കണമെന്ന് അമേരിക്ക, ബ്രിട്ടന്‍, ക്യാനഡ എന്നിവിടങ്ങളിലെ കോടതികളോട് ഫിന്നിഷ് കമ്പനിയായ നോക്കിയ ആവശ്യപ്പെട്ടു. ഇരുകമ്പനികളും തമ്മിലുള്ള പേറ്റന്റ് തര്‍ക്കത്തില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് നോക്കിയ ഈ ആവശ്യം കോടതികളില്‍ ഉന്നയിച്ചത്.  സ്മാര്‍ട്ട്‌ഫോണുകളില്‍ വൈഫൈ സങ്കേതം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. നോക്കിയയ്ക്ക് കൂടുതല്‍ റോയലിറ്റി കൊടുക്കാന്‍ തയ്യാറായില്ലെങ്കില്‍, വൈഫൈ സങ്കേതമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മിക്കാനോ വില്‍ക്കാനോ 'റിസര്‍ച്ച് ഇന്‍ മോഷന്‍' (റിം) കമ്പനിയെ അനുവദിക്കരുതെന്ന്, ഒരു സ്വീഡിഷ് മധ്യസ്ഥന്‍ വിധി പുറപ്പെടുവിക്കുകയുണ്ടായി. ബ്ലാക്ക്ബറി ഫോണുകള്‍ റിം കമ്പനിയുടേതാണ്. വയര്‍ലെസ്സ് ലോക്കല്‍ ആക്‌സസ് നെറ്റ്‌വര്‍ക്ക് സംവിധാനം അഥവാ 'വഌന്‍' (WLAN) ടെക്‌നോളജി ഉപയോഗിച്ചാണ് വൈഫൈ ശൃംഖലകളിലേക്ക് കടക്കാന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സാധിക്കുന്നത്. ബ്ലാക്ക്ബറി ഫോണുകള്‍ ഇക്കാര്യത്തില്‍, നോക്കിയയുടെ പേറ്റന്റുകള്‍ ലംഘിച്ചുവെന്നാണ് സ്വീഡിഷ് മധ്യസ്ഥന്‍ കണ്ടെത്തിയത്.

നവംബര്‍ ആറിന് പുറപ്പെടുവിച്ച വിധിയുടെ കാര്യം കഴിഞ്ഞ ദിവസമാണ് ലോകമറിഞ്ഞത്. മധ്യസ്ഥവിധി നടപ്പാക്കണമെന്നും, അതനുസരിച്ച് കൂടുതല്‍ റോയല്‍റ്റി നല്‍കാന്‍ റിം തയ്യാറായില്ലെങ്കില്‍ ബ്ലാക്ക്ബറി ഫോണുകളുടെ വില്‍പ്പന തടയണമെന്നും ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങളിലെ കോടതികളെ നോക്കിയ സമീപിച്ചത് അങ്ങനെയാണ്.  വഌന്‍ പിന്തുണയുള്ളതാണ് ബ്ലാക്ക്ബറിയുടെ എല്ലാ സ്മാര്‍ട്ട്‌ഫോണുകളും. അതിനാല്‍, ഇപ്പോഴത്തെ വിധി റിം കമ്പനിക്ക് വലിയ സാമ്പത്തിക പ്രത്യാഘാതം സൃഷ്ടിക്കും - ഐ.ഡി.സിയിലെ ഫ്രാന്‍സിസ്‌ക ജെറോനിമോ വിലയിരുത്തി. റിം കമ്പനി ഇതെക്കുറിച്ച് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സ്വീഡിഷ് മധ്യസ്ഥ വിധി റിം കമ്പനിക്ക് പെട്ടൊന്നൊരു തിരിച്ചടി സൃഷ്ടിക്കില്ലെന്ന് കമ്പനിയുമായി അടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞു. കാരണം ആ വിധി നടപ്പാക്കിക്കിട്ടാന്‍ വിവിധ രാജ്യങ്ങളിലെ കോടതികളില്‍ നോക്കിയ നിയമയുദ്ധം നടത്തേണ്ടതായി വരും.

സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വലിയ തിരിച്ചടി നേരിട്ട റിം കമ്പനി, ബ്ലാക്ക്ബറി 10 സോഫ്റ്റ്‌വേറുള്ള സ്മാര്‍ട്ട്‌ഫോണുമായി 2013 ല്‍ തിരിച്ചുവരവിനൊരുങ്ങുന്ന സമയമാണിത്. ഇത്തരമൊരു വേളയില്‍ ബ്ലാക്ക്ബറിക്ക് വില്‍പ്പന നിരോധം ഏല്‍ക്കേണ്ടി വന്നാല്‍ അത് റിം കമ്പനിക്ക് കഠിന പ്രഹരമായിരിക്കും. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വിവിധ കമ്പനികള്‍ തമ്മില്‍ നടക്കുന്ന പേറ്റന്റ് പോരിലെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ് നോക്കിയയും ബ്ലാക്ക്ബറിയും തമ്മിലുള്ളത്. ആപ്പിളും സാംസങും മൈക്രോസോഫ്റ്റും ഒക്കെ തമ്മില്‍ വന്‍തോതിലുള്ള ബലാബലമാണ് പേറ്റന്റ് രംഗത്ത് നടത്തുന്നത്.

Wednesday 21 November 2012

ദീപാവലി സമയത്ത് ലാപ്‌ടോപ് വാങ്ങാന്‍ ടോപ് 5 ഓണ്‍ലൈന്‍ ഡീലുകള്‍

മറ്റേതൊരു ഉത്സവകാലവും പോലെ ദീപാവലിയും നിരവധി ഓഫറുകളുമായാണെത്താറ് പതിവ്. പ്രത്യേകിച്ച് ഉപകരണ വിപണിയില്‍. ഈ ദീപാവലിയും അക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല.മറിച്ച് ഒന്നു രണ്ട് പടി മുന്നിലാണെന്ന് തന്നെ പറയാം .ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്താണ് ഇക്കുറി ഓഫറുകള്‍ നിറയുന്നത്. ഒരു ലാപ്‌ടോപ് വാങ്ങാന്‍ പദ്ധതിയുണ്ടോ ? ഏത് വാങ്ങും, എവിടെ നിന്ന് വാങ്ങും തുടങ്ങിയ സംശയങ്ങള്‍ വേണ്ട. ഈ ദീപാവലി സമയത്ത് ഏറ്റവും നല്ല ഓഫറുകളുമായി ഓണ്‍ലൈനില്‍ എത്തിയിരിയ്ക്കുന്ന ബെസ്റ്റ് ലാപ്‌ടോപ്പുകള്‍ പരിചയപ്പെടാം.  വേണ്ടത് നോക്കി വാങ്ങുകയും ചെയ്യാം. എങ്കില്‍ വേഗം പേജ് മറിച്ചോളൂ…

1) എച്ച് പി 2000-2121TU

സവിശേഷതകള്‍
  • 15.6 ഇഞ്ച് HD LED സ്‌ക്രീന്‍
  • ഇന്റല്‍ കോര്‍ ഐ3 2350M 2.4 GHz
  • 2ജിബി 1600 MHz DDR3
  • 500 ജിബി സാറ്റ
  • ഡിവിഡി റൈറ്റര്‍
  • ഇന്റല്‍ HD ഗ്രാഫിക്‌സ് 3000
  • വിന്‍ഡോസ് 7 ഹോം ബേസിക് (64 ബിറ്റ്)
  • ബ്ലൂടൂത്ത് കണക്ടിവിറ്റി
  • വയര്‍ലെസ് ലാന്‍
  • ഡിജിറ്റല്‍ മൈക്രോഫോണോട് കൂടിയ എച്ച് പി വെബ്ക്യാം (വിജിഎ)
  • 3 സൂപ്പര്‍ സ്പീഡ് യുഎസ്ബി 3.0
  • ഭാരം 2.47 കെ ജി മുതല്‍

2) സാംസങ് ലാപ്‌ടോപ് Rv 518-A02
സവിശേഷതകള്‍


  • 15.6 ഇഞ്ച് HD LED സ്‌ക്രീന്‍
  • ഡോസ്
  • 500 ജിബി HDD
  • 3ജിബി DDR3 റാം
  • ബ്ലൂടൂത്ത് T 3.0
  • 10/100/1000 ലാന്‍
  • IEEE 802.11 B/G/N വൈ-ഫൈ
  • 2x യു എസ് ബി 2.0 പോര്‍ട്ടുകള്‍
  • 6 സെല്‍ ബാറ്ററി
  • 6 മണിക്കൂര്‍ വരെ ബാറ്ററി
  3)ഡെല്‍ വോസ്‌ട്രോ 1550

  സവിശേഷതകള്‍
  • ഇന്റല്‍ കോര്‍ ഐ3 (രണ്ടാം തലമുറ)
  • 2 ജിബി DDR3 റാം
  • 500 ജി ബി
  • 15 ഇഞ്ച് ഡിസ്‌പ്ലേ സ്‌ക്രീന്‍
  • ഡെല്‍ വയര്‍ലെസ് 802.11 b/g/n
  • ഇന്റല്‍ HD ഗ്രാഫിക്‌സ്
  • ഡിവിഡി RW ഡ്രൈവ്
  • 1.3 എംപി വെബ്ക്യാം
  • ബ്ലൂടൂത്ത് v3.0
  • 6 സെല്‍ ബാറ്ററി

4)തോഷിബ സാറ്റലൈറ്റ് L750-X531B ലാപ്‌ടോപ്

സവിശേഷതകള്‍
  • 15.6 ഇഞ്ച് HD ക്ലിയര്‍ സൂപ്പര്‍ വ്യൂ LED ബാക്ക്‌ലിറ്റ് TFT ഡിസ്‌പ്ലേ CSV സ്‌ക്രീന്‍
  • വിന്‍ഡോസ് 7 ഹോം പ്രീമിയം ഓ എസ്
  • ഇന്റല്‍ കോര്‍ ഐ5 പ്രൊസസ്സര്‍
  • 2.5 GHz,3.1 GHz വരെ ടര്‍ബോ ബൂസ്റ്റ്
  • 750 ജിബി ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവ്
  • 6 ജിബി DDR3 റാം
  • 6 സെല്‍ ബാറ്ററി
  • 3 മണിക്കൂര്‍ ബാറ്ററി ആയുസ്സ്
  • 2.4 കെ ജി ഭാരം

5) അസൂസ് X53U-SX181D ലാപ്‌ടോപ്

സവിശേഷതകള്‍
  • AMD ബ്രസോസ് ഡ്യുവല്‍ കോര്‍ പ്രൊസസ്സര്‍,1.0 GHz ക്ലോക്ക് സ്പീഡ്
  • 2ജിബി റാം
  • 320 ജിബി ഹാര്‍ഡ് ഡിസ്‌ക്ക്
  • 15.6 ഇഞ്ച് LED ബാക്ക്‌ലൈറ്റ് ഗ്ലെയര്‍ പാനല്‍ സ്‌ക്രീന്‍, 1366 x 768 പിക്‌സല്‍സ്
  • ഡോസ്
  • ഡിവിഡി RW 8x
  • 0.3 എംപി വെബ്ക്യാം
  • 10/100/1000 ബേസ് T
  • IEEE 802.11 b/g/n വയര്‍ലെസ് ലാന്‍
  • v3.0 ബ്ലൂടൂത്ത്
  • 6 സെല്‍ ബാറ്ററി
വാങ്ങൂ @ 18,190 രൂപയ്ക്ക്

ഇരട്ട ബാറ്ററിയും ഇരട്ട സിംമുമായി ഐ ബോള്‍ ആന്‍ഡി 4 .3 j

ആന്‍ഡി ശ്രേണിയിലേക്ക് ഐ ബോള്‍ പുതിയൊരു ഫോണ്‍ കൂടി ചേര്‍ക്കുന്നു- ആന്‍ഡി 4 .3 j. ഇന്ത്യന്‍ വിപണിയിലെ ആദ്യത്തെ ഡ്യുവല്‍ ബാറ്ററി സ്മാര്‍ട്ട് ഫോണ്‍ ആണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. മാത്രമല്ല 9 ,499 എന്ന താങ്ങാവുന്ന വിലയുമായിട്ടാണ് ആന്‍ഡി 4 .3j  വരുന്നത്.
ലോഞ്ച് വേളയില്‍ സംസാരിച്ച  ഐ ബോള്‍ ഡയറക്ടര്‍ ആയ   സന്ദീപ്‌  പരശ്രാംപുരിയ പറഞ്ഞത്, സ്മാര്‍ട്ട്ഫോണുകളുടെ ഏറ്റവും വലിയ പോരായ്മയായ ബാറ്ററി ആയുസ്സ്  കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്യുവല്‍ ബാറ്ററി ഫോണ്‍ പുറത്തിറക്കിയത് എന്നാണ്.
4 .3  ഇഞ്ച്‌ കപ്പാസിറ്റീവ്  ഡിസ്പ്ലെയുള്ള ആന്‍ഡി  4.3j യില്‍ 1GHz ARM കോര്‍ടെക്സ് A9 പ്രോസസ്സര്‍ ആണുപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് ജിഞ്ചര്‍ബ്രെഡ്‌ 2.3  ആണ് ഓ എസ്. വൈ-ഫൈ, 3  ജി, ജി പി ആര്‍ എസ് , ബ്ലൂടൂത്ത് തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളുണ്ട്. ഇനി ബാറ്ററിയുടെ കാര്യമെടുത്താല്‍ ഒരു 1630  mAh  ബാറ്ററിയും, ഒരു  900  mAh  ബാറ്ററിയും ഉള്‍പ്പെട്ടതാണ് ഇരട്ട ബാറ്ററി സൗകര്യം. ഇത് സ്ഥിരം യാത്രകള്‍ ചെയ്യുന്നവര്‍ക്ക് വലിയ അനുഗ്രഹമായിരിക്കും. 9 ,499 രൂപയാണ്  ആന്‍ഡി  4.3j  യുടെ വില.

വിന്‍ഡോസ് 8 അപ്‌ഗ്രേഡിന് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?



മുന്‍ വിന്‍ഡോസ് വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റങ്ങള്‍ക്ക് മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8 പ്രോ ഓപറേറ്റിംഗ് സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യുന്നതായി അറിഞ്ഞു കാണുമല്ലോ. ഒക്ടോബര്‍ 26ന് ഔദ്യോഗികമായി അവതരിപ്പിക്കുന്ന വിന്‍ഡോസ് 8 ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രീഓര്‍ഡറാണ് കമ്പനി ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ഒക്ടോബര്‍ 26ന് ശേഷമാണ് അപ്‌ഡേറ്റ് ലഭിക്കുക.
പ്രീഓര്‍ഡറില്‍ കുറഞ്ഞ വിലക്കാണ് കമ്പനി വിന്‍ഡോസ് 8 അപ്‌ഡേറ്റ് നല്‍കുന്നതെന്നതാണ് ഏറെ ശ്രദ്ധേയം.  699 രൂപയിലാണ് അപ്‌ഗ്രേഡ് ഓഫര്‍ തുടങ്ങുന്നത്.  വിന്‍ഡോസ് 7 പിസികള്‍ക്കാണ് 699 രൂപയ്ക്ക് വിന്‍ഡോസ് 8 അപ്‌ഗ്രേഡ് ചെയ്തു നല്‍കുക.
എന്നാല്‍ അതിലും ചില നിബന്ധനകള്‍ ഉണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ 2 മുതല്‍ വാങ്ങിയ വിന്‍ഡോസ് 7 സിസ്റ്റങ്ങള്‍ക്കോ അല്ലെങ്കില്‍ 2013 ജനുവരി 31ന് മുമ്പ് വാങ്ങുന്ന വിന്‍ഡോസ് 7 സിസ്റ്റങ്ങള്‍ക്കോ ആണ് ഈ ചുരുങ്ങിയ വിലയില്‍ വിന്‍ഡോസ് 8 അപ്‌ഡേറ്റ് ലഭിക്കുക. ഫെബ്രുവരി 28 വരെയാണ് രജിസ്‌ട്രേഷന്‍.
ഈ ഓഫറില്‍ പെടാത്ത വിന്‍ഡോസ് എക്‌സ്പി, വിന്‍ഡോസ് വിസ്റ്റ, വിന്‍ഡോസ് 7 ഉപയോക്താക്കള്‍ക്ക് ഔദ്യോഗിക അവതരണത്തിന് ശേഷം 39.99 ഡോളറിന് വിന്‍ഡോസ് 8 പ്രോ അപ്‌ഗ്രേഡും മൈക്രോസോഫ്റ്റ് ലഭ്യമാക്കുന്നതാണ്. 131 വിപണികളിലാകും ഇത് ബാധകമാകുക.
വിന്‍ഡോസ് 8 പ്രോ 2013 ജനുവരി 31 വരെ 69.99ഡോളറിന് മൈക്രോസോഫ്റ്റ് ലഭ്യമാക്കുമെന്നും അതിന് ശേഷം 199ഡോളറായിരിക്കും ഇതിന് വില വരികയെന്നും ദ വേര്‍ജ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇക്കാര്യം മൈക്രോസോഫ്റ്റ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
699 രൂപയ്ക്ക് വിന്‍ഡോസ് 8 അപ്‌ഗ്രേഡ് ലഭിക്കാനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ രീതി

  • ജൂണ്‍ 2നും 2013 ജനുവരി 31നും ഇടയി്ല്‍ ഒരു വിന്‍ഡോസ് 7 പിസി വാങ്ങുക
  • windowsupgradeoffer.com സൈറ്റില്‍ പോയി ഫെബ്രുവരി 28ന് മുമ്പായി അപ്‌ഗ്രേഡിന് രജിസ്റ്റര്‍ ചെയ്യുക
  • രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ പേര്. ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, പിസി മോഡല്‍, വാങ്ങിയ തിയ്യതി, പിസി ഏത് കമ്പനിയുടേതാണ്, റീട്ടെയിലറുടെ പേര് എന്നീ വിവരങ്ങള്‍ നല്‍കണം.
  • പ്രൊമോഷണല്‍ കോഡ്, വാങ്ങാനുള്ള നിര്‍ദ്ദേശം എന്നിവയുള്‍പ്പെടുന്ന ഒരു ഇമെയില്‍ വിന്‍ഡോസ് 8 പ്രോ ഔദ്യോഗികമായി ലഭ്യമായ ശേഷം മൈക്രോസോഫ്റ്റ് നിങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് നല്‍കിയ ഇമെയിലിലേക്ക് അയയ്ക്കും.
  • ഇമെയില്‍ നിര്‍ദ്ദേശപ്രകാരം വിന്‍ഡോസ് അപ്‌ഗ്രേഡ് അസിസ്റ്റന്റ് ഉപയോഗിച്ച് വിന്‍ഡോസ് 8 പ്രോ ഡൗണ്‍ലോഡ് ചെയ്യുകയാണ് പിന്നീട് വേണ്ടത്.
ജൂണ്‍ 2നോ അതിന് ശേഷമോ വിന്‍ഡോസ് പിസി വാങ്ങിയവര്‍ ചെയ്യേണ്ടത്
  • വിന്‍ഡോസ് 7 ഹോം ബേസിക്, ഹോം പ്രീമിയം, പ്രൊഫഷണല്‍, അള്‍ട്ടിമേറ്റ് എന്നീ ഏതെങ്കിലും വേര്‍ഷനില്‍ പെടുന്ന വിന്‍ഡോസ് പിസി ജൂണ്‍ 2നോ അതിന് ശേഷമോ വാങ്ങിയവരാണ് നിങ്ങളെങ്കില്‍ വിന്‍ഡോസ് അപ്‌ഗ്രേഡ് ഓഫര്‍ വെബ്‌സൈറ്റില്‍ പോയി രജിസ്റ്റര്‍ ചെയ്യുക
ഇന്ത്യ, ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പടെ 140 രാജ്യങ്ങളിലാണ് ഈ ഓഫര്‍ ബാധകമായിട്ടുള്ളത്. ഏതെല്ലാം രാജ്യങ്ങളെന്നറിയാന്‍ ഇവിടെ ക്ലിക് ചെയ്യുക.

യാഹു മെയില്‍ ഐഡി ഹാക്ക് ചെയ്തിട്ടുണ്ടോന്ന് കണ്ടെത്താം


ഇമെയില്‍ അഡ്രസുകള്‍ ഹാക്ക് ചെയ്യപ്പെടുന്നത് ഇപ്പോള്‍ സ്ഥിരം സംഭവമായിക്കൊണ്ടിരിക്കുന്നു.  നമ്മുടെ സ്വകാര്യതയില്‍ കൈകടത്തലുകള്‍ ഉണ്ടാവുന്നത് ആര്‍ക്കും പൊറുപ്പിക്കാന്‍ സാധിക്കുന്നതല്ല.
നമ്മുടെ ഇമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നു മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ അതു നല്ലതല്ലേ?  നമ്മുടെ യാഹു ഇമെയില്‍ ഐഡി നമ്മള്‍ അറിയാതെ ആരെങ്കിലും ഉപയോഗിച്ചോ എന്നറിയാന്‍ ചില മാര്‍ഗങ്ങളുണ്ട്.
ആദ്യം നിങ്ങളുടെ യാഹു ഐഡിയിലേക്ക് ലോഗ് ഇന്‍ ചെയ്യുക.  ലോഗ് ഇന്‍ ചെയ്തു കഴിഞ്ഞാല്‍ ഇടതു വശത്ത് മുകളിലായി നിങ്ങളുടെ പേര് കാണാന്‍ കഴിയും.  അതേ നിരില്‍ ഹെല്‍പ് മെനു കാണാം.  അതില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ഒപ്ഷനുകള്‍ കാണാം.
അവയില്‍ മെയില്‍ പ്ലസ്, സെന്റ് ഫീഡ്ബാക്ക് ഒപ്ഷനുകള്‍ക്കിടയിലായി ഒരു ഹെല്‍പ് ഒപ്ഷന്‍ കൂടി കാണാം.  അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയൊരു വിന്‍ഡോ തുറക്കും.  ഈ പുതിയ വിന്‍ഡോയുടെ വലതു വശത്തായി എഡിറ്റ് അക്കൗണ്ട് ഇന്‍ഫോ എന്ന ഒരു ഒപ്ഷന്‍ കാണും.
അതില്‍ ക്ലിക്ക് ചെയ്യുക.  അപ്പോള്‍ നിങ്ങള്‍ക്ക് ഒരിക്കല്‍ കൂടി നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗ് ഇന്‍ ചെയ്യേണ്ടി വരും.  അങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ പുതിയൊരു പേജില്‍ എത്തും.  അവിടെ സൈന്‍ ഇന്‍ ഏന്റ് സെക്യൂരിറ്റി ഒപ്ഷനില്‍ വ്യൂ യുവര്‍ റീസന്റ് ലോഗിന്‍ ആക്റ്റിവിറ്റി എന്ന ഒപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
അപ്പോള്‍ അവസാനമായി ചെയ്ത് 10 ഇമെയില്‍ അക്കൗണ്ട് ആക്‌സസ് വിവരങ്ങള്‍ ലഭിക്കും.  ഇനി 10 കൂടുതല്‍ കവണത്തെ വിവരങ്ങള്‍ അറിയണമെങ്കില്‍ അതിനുള്ള ഒപ്ഷനും ഇവിടെയുണ്ട്.
ഇങ്ങനെ പരിശോധിക്കുമ്പോള്‍ സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ ഉടനെ പാസ്‌വേര്‍ഡ് മാറ്റി, ഇക്കാര്യം യാഹുവില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുക.  ഇത്രയേ ഉള്ളൂ!

ഇനി ഹോട്ട്‌മെയിലിന് പകരം ഔട്ട്‌ലുക്ക് ഉപയോഗിക്കാം



ഹോട്ട്‌മെയില്‍ അല്ല, ഇനി മൈക്രോസോഫ്റ്റ് ഇമെയില്‍ സേവനത്തെ ഔട്ട്‌ലുക്ക്  (www.outlook.com) എന്ന് വിളിക്കാം. ഇന്ത്യക്കാരനായ സബീര്‍ ഭാട്ട്യ ആരംഭം കുറിച്ച ഹോട്ട്‌മെയില്‍ സേവനമാണ് ഔട്ട്‌ലുക്ക് എന്ന പുതിയ പേരില്‍ അറിയപ്പെടുക. ഒപ്പം ധാരാളം സവിശേഷതകളും ഔട്ട്‌ലുക്കില്‍ എത്തിയിട്ടുണ്ട്.
32.4 കോടി ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ ഇമെയില്‍ സേവനമാണ് ഇപ്പോഴും ഹോട്ട്‌മെയില്‍ എങ്കിലും ജിമെയിലിന്റെ വര്‍ധിച്ചുവരുന്ന പ്രചാരം ഈ മൈക്രോസോഫ്റ്റ്  സേവനത്തിന് വെല്ലുവിളിയാകുകയാണ്. ഹോട്ട്‌മെയിലിന്റെ പുതിയ പേര് കമ്പനിയുടെ ഓഫീസ് ഇമെയില്‍ ആപ്ലിക്കേഷന്റെ (ഔട്ട്‌ലുക്ക്) പേരായതിനാല്‍ പുതിയ പേരില്‍ അപരിചിചത്വവും അനുഭവപ്പെടുന്നില്ല.
1996ല്‍ സബീര്‍ ഭാട്ട്യയും ജാക്ക് സ്മിത്തും ചേര്‍ന്നാണ് ഹോട്ട്‌മെയില്‍ ആരംഭിച്ചത്. പിന്നീട് 1997ല്‍ 40 കോടി ഡോളറിന് സോഫ്റ്റ്‌വെയര്‍ ഭീമന്‍ അതിനെ ഏറ്റെടുക്കുകയായിരുന്നു. ഈ വര്‍ഷത്തിനിടെ മാറ്റങ്ങള്‍ ഈ മെയില്‍ സേവനത്തില്‍ വന്നെങ്കിലും സുപ്രധാനമെന്ന് വിശേഷിപ്പിക്കാവുന്ന മാറ്റം വരുന്നത്  ഇപ്പോഴാണ്.
പരിധിയില്ലാത്ത വെര്‍ച്വല്‍ സ്റ്റോറേജ് വാഗ്ദാനം ചെയ്‌തെത്തുന്ന ഔട്ട്‌ലുക്കില്‍ സ്‌കൈപ് വീഡിയോ ചാറ്റും മൈക്രോസോഫ്റ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷമാണ് സ്‌കൈപിനെ മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്.
ഹോട്ട്‌മെയില്‍, മൈക്രോസോഫ്റ്റ് ലൈവ് ഉപയോക്താക്കള്‍ക്ക് നിലവിലെ ഐഡി ഉപയോഗിച്ച് ഔട്ട്‌ലുക്കില്‍ ലോഗ് ഇന്‍ ചെയ്യാന്‍ സാധിക്കും. ഹോട്ട്‌മെയില്‍ സേവനവും നിലവില്‍ ലഭ്യമായിരിക്കുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്. വരുംഭാവിയില്‍ എല്ലാ ഹോട്ട്‌മെയില്‍ ഉപയോക്താക്കളേയും പുതിയ ഔട്ട്‌ലുക്ക് സേവനത്തിലേക്ക് എത്തിക്കുമെന്നും മൈക്രോസോഫ്റ്റ് സൂചന നല്‍കി.
മൈക്രോസോഫ്റ്റിന്റെ മെട്രോ യൂസര്‍ ഇന്റര്‍ഫേസ് ഉപയോഗിച്ചാണ് ഔട്ട്‌ലുക്ക് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഡിസ്‌പ്ലെ പരസ്യങ്ങളും, വലിയ സെര്‍ച്ച്  ബോക്‌സും ഇനി മെയിലില്‍ കാണാനാകില്ല.
മറ്റ് പ്രധാന സവിശേഷതകള്‍
സോഷ്യല്‍ പ്ലാറ്റ്‌ഫോം: ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് , ലിങ്ക്ഡ്ഇന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെ മെയിലിനകത്ത് വെച്ചു തന്നെ ആക്‌സസ് ചെയ്യാനാകും.  സുഹൃത്തുക്കളുടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകളും ട്വീറ്റുകളും കാണാം. ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാനുള്ള സംവിധാനവും ഇതിലുണ്ട്.  കൂടാതെ ലിങ്ക്ഡ്ഇന്‍, ഫെയ്‌സ്ബുക്ക് അഡ്രസുകള്‍ പുതിയ മെയിലിലേക്ക് ഓട്ടോമാറ്റിക്കായി കോപ്പി ചെയ്യാനുമാകും.
വേഡ്, എക്‌സല്‍, പവര്‍പോയിന്റ്: മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ടുകളായ വേഡ്, എക്‌സല്‍, പവര്‍പോയിന്റ് ഡോക്യുമെന്റുകള്‍ എളുപ്പത്തില്‍ എഡിറ്റ്  ചെയ്യാനും ഷെയര്‍ ചെയ്യാനുമാകും.
ക്ലൗഡ് സ്റ്റോറേജ്: സ്‌കൈഡ്രൈവ് ക്ലൗഡ് സ്‌റ്റോറേജ് സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്.
മെയിലുകളുടെ വര്‍ഗ്ഗീകരണം: മെയിലുകളുടെ സ്വഭാവം അനുസരിച്ച് അവയെ വിവിധ ലേബലുകളില്‍ വേര്‍തിരിച്ച് വെക്കാന്‍ സാധിക്കും. വാര്‍ത്താക്കുറിപ്പുകള്‍, ഓഫറുകള്‍, സോഷ്യല്‍ അപ്‌ഡേറ്റുകള്‍ തുടങ്ങി വിവിധ സ്വഭാവത്തിലുള്ള മെയിലുകളെ അതത് ഫോള്‍ഡറിലേക്ക് ഓട്ടോമാറ്റിക്കായി മാറ്റുന്നതാണ്.
സ്ലൈഡ്‌ഷോ: മെയില്‍ അറ്റാച്ച്‌മെന്റായി വന്ന ചിത്രങ്ങളെ സ്ലൈഡ്‌ഷോയായി കാണാനുള്ള സൗകര്യമാണിത്.
ഇനി പറയൂ ഈ പുതിയ സൗകര്യങ്ങള്‍ ഗൂഗിളിന്റെ ജിമെയില്‍ സേവനത്തിന്റെ വളര്‍ച്ചയെ ബാധിക്കുമെന്ന് നിങ്ങള്‍ക്ക് അഭിപ്രായമുണ്ടോ? ഔട്ട്‌ലുക്കിനെയും പുതിയ സൗകര്യങ്ങളേയും നിങ്ങള്‍ക്കിഷ്ടമായോ?

എല്‍ജിയില്‍ നിന്ന് മൂന്ന് ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകള്‍


എല്‍ജി മൂന്ന് പുതിയ സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി പരിചയപ്പെടുത്തി. എല്‍ജി ഓപ്റ്റിമസ് 4x എച്ച്ഡി, ഓപ്റ്റിമസ് എല്‍5, എല്‍3 എന്നിവയാണവ. ഇതില്‍ കമ്പനിയുടെ ആദ്യ ക്വാഡ് കോര്‍ ആന്‍ഡ്രോയിഡ് ഐസിഎസ് സ്മാര്‍ട്‌ഫോണാണ് ഓപ്റ്റിമസ് 4x എച്ച്ഡി. ഐസിഎസാണ് എന്‍5ലേയും ഓപറേറ്റിംഗ് സിസ്റ്റം. ആന്‍ഡ്രോയിഡ് 2.3 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഓപ്റ്റിമസ് എല്‍3 പ്രവര്‍ത്തിക്കുന്നത്. ക്വാഡ് കോര്‍ 1.5 ജിഗാഹെര്‍ട്‌സ് എന്‍വിദിയ ടെഗ്ര പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന എല്‍ജി ഓപ്റ്റിമസ് 4x എച്ച്ഡി 4.7 ഇഞ്ച് ഐപിഎസ് ടെക്‌നോളജി ഡിസ്‌പ്ലെ സഹിതമാണ് എത്തുന്നത്. പോറലുകളെ പ്രതിരോധിക്കാന്‍ ഗോറില്ല ഗ്ലാസ് സംരക്ഷണവും ഇതിനുണ്ട്. 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജോടെ വരുന്ന ഫോണ്‍ മെമ്മറി മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണയോടെ വീണ്ടും ഉയര്‍ത്താം. 34,990 രൂപയാണ് ഈ സ്മാര്‍ട്‌ഫോണിന് ഇന്ത്യയില്‍ വില.
4 ഇഞ്ച് ഡിസ്‌പ്ലെയുള്ള എല്‍ 5 മോഡലിന്റെ ഡിസ്‌പ്ലെ റെസലൂഷന്‍ 320×480 പിക്‌സലാണ്. ഇടത്തരം സ്മാര്‍ട്‌ഫോണ്‍ ശ്രേണിയില്‍ ഉള്‍പ്പെടുന്ന ഇതിലെ പ്രോസസര്‍ 800 മെഗാഹെര്‍ട്‌സ് കോര്‍ടക്‌സ് എ5 ക്വാള്‍കോം സ്‌നാപ്ഡ്രാഗണാണ്. 512 എംബി റാം. 5 മെഗാപിക്‌സല്‍ ക്യാമറയാണ് ഇതിലെ മറ്റൊരു പ്രധാന സവിശേഷത. 1500mAh ബാറ്ററിയില്‍ വരുന്ന ഫോണിന്റെ ഒരു പ്രധാന പോരായ്മ ഫ്രന്റ് ക്യാമറയില്ലാത്തതാണ്. 13,199 രൂപയാണ് ഫോണിന്റെ വില.
3.2 ഇഞ്ച് സ്‌ക്രീന്‍ വലുപ്പമാണ് എല്‍ജി ഓപ്റ്റിമസ് എല്‍3യ്ക്കുള്ളത്. 800 മെഗാഹെര്‍ട്‌സ് പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ സ്‌ക്രീന്‍ റെസലൂഷന്‍ 240×320 പിക്‌സല്‍ ആണ്. 8,895 രൂപയ്‌ക്കെത്തുന്ന ഫോണില്‍ 3 മെഗാപിക്‌സല്‍ ക്യാമറയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 1ജിബിയാണ് ഇതിലെ സ്‌റ്റോറേജ്. 32 ജിബി വരെ അധിക മെമ്മറി പിന്തുണക്കും.

ബ്ലാക്ക്‌ബെറി പ്ലേബുക്ക് 4ജി എല്‍ടിഇ വേര്‍ഷന്‍ 31ന്




റിസര്‍ച്ച് ഇന്‍ മോഷന്റെ ബ്ലാക്ക്‌ബെറി പ്ലേബുക്ക് ടാബ്‌ലറ്റിന്റെ 4ജി എല്‍ടിഇ വേര്‍ഷന്‍ ഈ മാസം 31ന് ഇറക്കാന്‍ സാധ്യത. പ്ലേബുക്കിന്റെ വൈഫൈ വേര്‍ഷന്‍ കഴിഞ്ഞ വര്‍ഷം കമ്പനി അവതരിപ്പിച്ചിരുന്നു. എന്നാല്‍ കാര്യമായ ഉപഭോക്തൃ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഇതിനായിരുന്നില്ല.
കാനഡയില്‍ പ്രമുഖ ടെലികോം കമ്പനിയായ ബെല്ലുമായി സഹകരിച്ച് ഈ മാസം 31ന് എല്‍ടിഇ വേര്‍ഷന്‍ ഇറക്കാനാണ് റിം പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ബെല്ലിന്റെ ചില ആഭ്യന്തരരേഖകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. 549.95 ഡോളറായിരിക്കും (ഏകദേശം 30,990 രൂപ) 4ജി എല്‍ടിഇ വേര്‍ഷന് വിലയെന്നും ഈ രേഖകളില്‍ പറയുന്നുണ്ട്.
1024×600 പിക്‌സല്‍ റെസലൂഷനിലുള്ള 7 ഇഞ്ച് ഡിസ്‌പ്ലെയാണ് പ്ലേബുക്ക് 4ജി എല്‍ടിഇ വേര്‍ഷനുള്ളത്. ഡ്യുവര്‍ കോര്‍ 1.5 ജിഗാഹെര്‍ട്‌സ് പ്രോസസര്‍, 1 ജിബി റാം എന്നിവ പ്രോസസിംഗ് പെര്‍ഫോമന്‍സിന് സഹായിക്കുന്ന ഇതിലെ ഘടകങ്ങളാണ്. പിറകില്‍ 5 മെഗാപിക്‌സലും മുമ്പില്‍ 3 മെഗാപിക്‌സലും വീതമുള്ള ക്യാമറകളും ഉണ്ട്.
4,800mAh ബാറ്ററിയാകും ഇതിലേത്. പ്ലേബുക്ക് 16 ജിബി, 32 ജിബി, 64 ജിബി സ്റ്റോറേജ് വേര്‍ഷനുകളിലാണ് ഇതു വരെ കമ്പനി അവതരിപ്പിച്ചതെങ്കിലും ഇത്തവണ 32 ജിബി മോഡല്‍ മാത്രമേ അവതരിപ്പിക്കുകയുണ്ടാകൂ എന്നാണ് സൂചന.
റിസര്‍ച്ച് ഇന്‍ മോഷന്റെ ഒരു പ്രധാന വിപണി ഇന്ത്യയാണ്. പ്ലേബുക്ക് വൈഫൈ വേര്‍ഷന് വേണ്ടത്ര പിന്തുണ ലഭിക്കാതിരുന്നപ്പോള്‍ റിം വൈഫൈ വേര്‍ഷന്റെ വില കുറച്ചിരുന്നു. 16 ജിബി സ്റ്റോറേജ് മോഡലിന് 27,990 രൂപയില്‍ നിന്ന് 13,490 രൂപ വരെ കുറയുകയുണ്ടായി. 4ജി വേര്‍ഷന്‍ താമസിയാതെ ഇന്ത്യന്‍ വിപണിയിലും എത്തുമെന്ന് പ്രതീക്ഷിക്കാം.

8 മെഗാപിക്‌സല്‍ ക്യാമറയുമായി അസുസ് വിന്‍ഡോസ് ടാബ്‌ലറ്റ് 600




ഒക്ടോബറില്‍ വിന്‍ഡോസ് 8 ഓപറേറ്റിംഗ് സിസ്റ്റം എത്തുന്നതോടെ ഈ ഒഎസിലുള്ള വിവിധ ടാബ്‌ലറ്റുകളെ നമുക്ക് വിപണിയില്‍ പ്രതീക്ഷിക്കാം. മികച്ച സൗകര്യങ്ങളുമായെത്തുന്ന അത്തരത്തിലൊരു വിന്‍ഡോസ് ടാബ്‌ലറ്റാണ് അസുസ് വിന്‍ഡോസ് ടാബ്‌ലറ്റ് 600. മെച്ചപ്പെട്ട ഡിസൈന്‍, മള്‍ട്ടി മീഡിയ സൗകര്യങ്ങള്‍ വരുന്ന ടാബ്‌ലറ്റിന്റെ എല്ലാ സവിശേഷതകളും അറിവായിട്ടില്ല.
8 മെഗാപിക്‌സലാണ് ഈ ടാബ്‌ലറ്റിന്റെ ക്യാമറ കപ്പാസിറ്റി. ഓട്ടോഫോക്കസ്, ഓപ്റ്റിക്കല്‍ സൂം ഓപ്ഷനുകളും ക്യാമറയ്ക്കുണ്ട്. സൂപ്പര്‍ ഐപിഎസ്+ ടെക്‌നോളജിയുള്‍പ്പെടുന്ന 10.1 ഇഞ്ച് ഡിസ്‌പ്ലെയാണ് ഇതിന്റേത്. 1366×768 പിക്‌സല്‍ റെസലൂഷന്‍ ഡിസ്‌പ്ലെയ്ക്കുണ്ട്. മള്‍ട്ടി ടച്ച്‌സ്‌ക്രീനും അറ്റാച്ച് ചെയ്യാവുന്ന ഒരു ക്യുവര്‍ട്ടി കീബോര്‍ഡും ഇതിലുണ്ടാകും. ഇഎംഎംഎസി (ഒരു വിഭാഗം മള്‍ട്ടിമീഡിയ കാര്‍ഡ്) ഫ്‌ളാഷ് സ്റ്റോറേജ് 32 ജിബി വരെ ഉയര്‍ത്താം.
ക്വാഡ് കോര്‍ ടെഗ്ര 3 എസ്ഒസി പ്രോസസറാണ് ഇതിലേത്. ഉയര്‍ന്ന ഓപറേറ്റിംഗ് വേഗത 2ജിബി റാം വാഗ്ദാനം ചെയ്യുന്നു. ഗ്രാഫിക്‌സ് പിന്തുണ നല്‍കുന്നത് എന്‍വിഡിയ 12 കോര്‍ ജിപിയു ആണ്. ബ്ലൂടൂത്ത് 4, യുഎസ്ബി 2 കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്.
ഒക്ടോബറില്‍ തന്നെയാകും അസുസ് വിന്‍ഡോസ് ടാബ്‌ലറ്റ് 600ന്റെ അവതരണം ഉണ്ടാകുക. ആദ്യാവതരണത്തില്‍ യുഎസ്, യുകെ എന്നിവയ്‌ക്കൊപ്പം ഇന്ത്യയിലും ടാബ്‌ലറ്റ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാബ്‌ലറ്റിന്റെ സവിശേഷതകള്‍ കൂടുതല്‍ വ്യക്തമാകാനുണ്ട് അതോടൊപ്പം ഇതിന്റെ വിലയും.

5,000 രൂപയ്ക്ക് താഴെ വിലയുള്ള വൈഫൈ ഫോണുകള്‍




ഇപ്പോള്‍ മൊബൈല്‍ ഫോണുകളിലെ ഒരു പ്രധാന സൗകര്യമായി ഉപയോക്താക്കള്‍ തിരയുന്നത് വൈഫൈ ടെക്‌നോളജിയെയാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കാനും ഫയലുകളും ആപ്ലിക്കേഷനുകളും ഡൗണ്‍ലോഡ് ചെയ്യാനുമെല്ലാം വൈഫൈ സഹായിക്കും. സ്മാര്‍ട്‌ഫോണുകള്‍ക്കെല്ലാം വൈഫൈ സൗകര്യം സാധാരണമാണ്. എന്നാല്‍ സ്മാര്‍ട്‌ഫോണുകളില്‍ മാത്രമേ വൈഫൈ ഉള്ളൂ എന്ന് ഇതിനര്‍ത്ഥമില്ല. ചില മൊബൈല്‍ ഫോണുകളും വൈഫൈ ടെക്‌നോളജി ഉള്‍പ്പെടുത്തിയാണ് വരുന്നത്. 5,000 രൂപയ്ക്ക് താഴെയുള്ള ചില വൈഫൈ അധിഷ്ഠിത മൊബൈല്‍ ഫോണുകളെ പരിചയപ്പെടാം ഇവിടെ. ഇതില്‍ രണ്ടെണ്ണം വിലകുറഞ്ഞ സ്മാര്‍ട്‌ഫോണുകളാണ്.

മൈക്രോസോഫ്റ്റ് വിന്‍ഡോസ് 8 ഒക്ടോബര്‍ 26ന്



മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപറേറ്റിംഗ് സിസ്റ്റം വിന്‍ഡോസ് 8 ഒക്ടോബര്‍ 26ന് വില്പനക്കെത്തും.  വിന്‍ഡോസ് യൂണിറ്റ് തലവന്‍ സ്റ്റീവന്‍ സിനോഫ്‌സ്‌കി ഒരു യോഗത്തില്‍ വെച്ച് ഇക്കാര്യം വ്യക്തമാക്കിയതായി മൈക്രോസോഫ്റ്റ് കമ്മ്യൂണിക്കേഷന്‍ മാനേജര്‍ ബ്രാന്‍ഡന്‍ ലിബ്ലാങ്കാണ് ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചത്.
231 വിപണികളിലായി 109 ഭാഷകളിലാണ് വിന്‍ഡോസ് 8 ലഭിക്കുക. 17 വര്‍ഷത്തെ ഏറ്റവും വലിയ ഡീല്‍ ആയാണ് വിന്‍ഡോസ് 8നെ കണക്കാക്കുന്നതെന്ന് മൈക്രോസോഫ്റ്റ് മേധാവി സ്റ്റീവ് ബാല്‍മര്‍ ഇതിന് മുമ്പ് വ്യക്തമാക്കിയിരുന്നു. കമ്പനിയുടെ ഒഎസ് മേഖലയില്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട വിന്‍ഡോസ് 95 പുറത്തിറങ്ങിയത് 17 വര്‍ഷം മുമ്പാണ്.
നിലവില്‍ വിന്‍ഡോസ് 7 ആണ് മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപറേറ്റിംഗ് സിസ്റ്റം.  2009 ഒക്ടോബറിലായിരുന്നു ഇത് പുറത്തിറക്കിയിരുന്നത്. പിസിയെ മാത്രം മുന്നില്‍ കണ്ടുകൊണ്ടായിരുന്നു വിന്‍ഡോസ് 7 വരെ മൈക്രോസോഫ്റ്റ് ഒഎസ് അവതരിപ്പിച്ചിരുന്നത്. മൊബൈല്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് വേറെ ഒഎസായിരുന്നു. എന്നാല്‍ വിന്‍ഡോസ് 8 ഒഎസ് പിസിയെ മാത്രമല്ല, സ്മാര്‍ട്‌ഫോണ്‍, ടാബ്‌ലറ്റ് ഉത്പന്നങ്ങളേയും പിന്തുണക്കാന്‍ കഴിയുന്നതാണ്.
വിന്‍ഡോസ് 8ല്‍ പ്രവര്‍ത്തിക്കുന്ന സര്‍ഫെയ്‌സ് ടാബ്‌ലറ്റിനെ കമ്പനി കഴിഞ്ഞമാസം പരിചയപ്പെടുത്തിയിരുന്നു. മൈക്രോസോഫ്റ്റിന്റെ ആദ്യ ടാബ്‌ലറ്റ് ഉത്പന്നമാണിത്. ഗൂഗിളിനും ആപ്പിളിനും ഒപ്പം ഗാഡ്ജറ്റ് വിപണിയില്‍ ടാബ്‌ലറ്റ് മത്സരം കാഴ്ചവെക്കുകയാണ് മൈക്രോസോഫ്റ്റ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
സ്‌കൈഡ്രൈവ് ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനം ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഡാറ്റകള്‍ ഷെയര്‍ ചെയ്യാനും സ്‌റ്റോര്‍ ചെയ്യാനും വിന്‍ഡോസ് 8 സൗകര്യമൊരുക്കുന്നുണ്ട്. ആപ്പിളിന്റെ ഐക്ലൗഡും ഗൂഗിള്‍ ഡ്രൈവും ഇതേ സേവനമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതെന്നതിനാല്‍ ഈ രംഗത്തും മൈക്രോസോഫ്റ്റിന്റെ എതിരാളികള്‍ പഴയവര്‍ തന്നെ.